Kerala
പാലാ: അവയവമാറ്റത്തിലൂടെ റിവിഷന്‍ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ മാര്‍ സ്ലീവാ മെഡിസിറ്റി ഓര്‍ത്തോപീഡിക്സ് വിഭാഗം വീണ്ടും വിജയകരമായി നടത്തി. പാലാ സ്വദേശിയായ 67കാരന്റെ കാലപ്പഴക്കം മൂലം ഇളകിമാറിയ 35 വര്‍ഷം പഴക്കമുള്ള ഇടുപ്പിലെ കൃത്രിമ സന്ധിയാണ് മാറ്റിവച്ചത്.
ബംഗളൂരുവിലെ രാമയ്യാ മെഡിക്കല്‍ കോളജില്‍നിന്ന് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ എത്തിച്ച അല്ലോഗ്രാഫ്റ്റ് ഉപയോഗിച്ച് എല്ലിലുണ്ടായ വലിയ വിടവ് പുനഃസ്ഥാപിച്ച ശേഷം റിവിഷന്‍ ഇംപ്ലാന്റുകള്‍ ഉപയോഗിച്ച് പുതിയ കൃത്രിമസന്ധി ഘടിപ്പിച്ചായിരുന്നു ശസ്ത്രക്രിയ. ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. രാജീവിന്റെ നേതൃത്വത്തിലാണ് നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ അല്ലോഗ്രാഫ്റ്റ് ഉപയോഗിച്ചു വിജയകരമാക്കിയത്.
വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അപകടത്തില്‍ ഇടുപ്പിലെ ഗോളത്തിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് 67കാരന് കൃത്രിമ സന്ധി സ്ഥാപിച്ചിരുന്നത്. അടുത്തിടെ അതിശക്തമായ വേദനയെത്തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ പരിശോധനയില്‍ മുന്‍പു സ്ഥാപിച്ച കൃത്രിമ സന്ധി ഇളകിയതായി കണ്ടെത്തി.
ചുറ്റുമുള്ള അസ്ഥി കൃത്രിമസന്ധിയിലുള്ള പോളിഎത്തിലീന്‍ ഘടകങ്ങളുടെ പ്രതി പ്രവര്‍ത്തനം മൂലം ദ്രവിച്ചതായും ശ്രദ്ധയില്‍ പെട്ടു. എല്ലിലുണ്ടായ വലിയ വിടവ് നികത്താന്‍ ബംഗളൂരുവില്‍നിന്ന് അവയവമാറ്റത്തിലൂടെയുള്ള അല്ലോഗ്രാഫ്റ്റ് എത്തിക്കുകയായിരുന്നു.
ഡോ. പി.ബി. രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി പ്രഫ. ഡോ. മാത്യു ഏബ്രഹാം, ഡോ. സിബിന് സൈഫുദീന്‍ , അനസ്തേഷ്യ വിഭാഗത്തിലെ ഡോ. എബി ജോണ്‍, ഡോ. ജെയിംസ് സിറിയക്, ഡോ. രേഷ്മ എന്നിവരും പങ്കെടുത്തു. സുഖം പ്രാപിച്ച രോഗി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
Kerala
പാലാ: ചേർപ്പുങ്കൽ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹൃദ്രോഗ ചികിത്സയ്ക്കായി എഐ സാങ്കേതിക വിദ്യയോടുകൂടിയ നൂതന ഒസിടി ( ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രാഫി) സംവിധാനം കൂടി പ്രവര്‍ത്തനം ആരംഭിച്ചു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകർമം നിര്‍വഹിച്ചു. അതിസങ്കീര്‍ണമായ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി ചികിത്സ കൂടുതല്‍ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള അള്‍ട്രിയോണ്‍ ടു ഒസിടിയാണ് ആശുപത്രിയില്‍ സ്ഥാപിച്ചത്. ഹൃദയത്തിലെ രക്തക്കുഴലുകളുടെ അകത്തെ ഘടനകള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
രക്തക്കുഴലിലെ ബ്ലോക്കുകളുടെ സ്വഭാവവും തീവ്രതയും ബ്ലോക്കുകള്‍ ഏതു തരത്തിലുള്ളതാണെന്ന കൃത്യമായ വിവരവും ഒസിടി പരിശോധനയിലൂടെ ലഭ്യമാകും. ഇതിനാല്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകള്‍ക്ക് എഐ സാങ്കേതികവിദ്യയിലൂടെ കൂടുതല്‍ കൃത്യതയോടെ ഇമേജിംഗ് നടത്താനും സ്റ്റെന്റുകള്‍ സ്ഥാപിക്കുന്നത് കൂടുതല്‍ കൃത്യമാക്കാനും സാധിക്കും. നിലവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാധുനിക കാത്ത് ലാബ് സൗകര്യങ്ങളും മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയാണ്.
ഉന്നതനിലവാരത്തിലുള്ള ഹൃദ്രോഗ ചികിത്സ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒസിടി സംവിധാനം കൂടി ആരംഭിച്ചിരിക്കുന്നതെന്ന് വെഞ്ചരിപ്പുകർമം നിർവഹിച്ചശേഷം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് ഒസിടിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍, ഫിനാന്‍സ് മെറ്റീരിയല്‍സ് വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആശുപത്രി ഓപ്പറേഷന്‍സ്, പ്രോജക്ട്സ്, ലീഗല്‍ ആന്‍ഡ് ലെയ്സണ്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, എച്ച്ആര്‍, നഴ്സിംഗ് ആൻഡ് അക്കാദമിക്സ് വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഡോ. ജോസഫ് കരികുളം, ആയുഷ് വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ചേന്നാട്ട്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രമോഷന്‍സ്, ഐടി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. മാത്യു തുരുത്തിപ്പള്ളില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ. പോളിന് ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി.എന്‍. നിതീഷ്, കാര്‍ഡിയാക് സയന്‍സസ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ബിബി ചാക്കോ ഒളരി, ഡോ. രാജീവ് ഏബ്രഹാം, കാര്‍ഡിയാക് തൊറാസിക് ആന്‍ഡ് വാസ്കുലാര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി. കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോ ആൻഡ് സ്പൈന്‍ സര്‍ജറി ക്യാമ്പ് 30 വരെ നടക്കും. ക്യാമ്പിൽ നാഡീവ്യൂഹം, നട്ടെല്ല് സംബന്ധവുമായ രോഗങ്ങൾക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാകും.
നട്ടെല്ല് വേദന, ഡിസ്ക് പ്രശ്നങ്ങള്‍, തലച്ചോറിലെ വിവിധ രോഗങ്ങള്‍, നാഡി സംബന്ധമായ മറ്റു ബുദ്ധിമുട്ടുകള്‍ എന്നിവ നേരിടുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ന്യൂറോ ആൻഡ് സ്പൈന്‍ സര്ജന്മാര് പരിശോധനയ്ക്ക് നേതൃത്വം നല്‍കും.
രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. തുടര്‍ന്നുള്ള ഐപി, ലാബ്, റേഡിയോളജി സേവനങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കു പ്രത്യേക പാക്കേജുകളും ലഭിക്കും. രജിസ്ട്രേഷന് ഫോൺ: 7907742620, 8606966529.
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പീഡിയാട്രിക് സര്‍ജറി ക്യാമ്പ് മേയ് 31 വരെ നടത്തും.
കുട്ടികളിലെ ജനിതകപ്രശ്നങ്ങള്‍, ഹെര്‍ണിയ, മൂത്രവിസര്‍ജന സംബന്ധമായ അസുഖങ്ങള്‍,സ്കോളിയോസിസ്, വയറിനുള്ളിലെ മറ്റ് രോഗങ്ങള്‍ എന്നിവയ്ക്ക് ശസ്ത്രക്രിയ വേണ്ട കുട്ടികള്‍ക്ക് വിദഗ്ധ പീഡിയാട്രിക് സര്ജന്മാരുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കും ശസ്ത്രക്രിയകള്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. തുടര്‍ന്നുള്ള ഐപി, ലാബ്, റേഡിയോളജി, സേവനങ്ങള്‍ക്ക് കണ്‍സഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ - 8606966529, 7907742620.
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തി. നിലവില്‍ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്ന മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വെല്ലീസ് കൂടി എത്തിയതോടെ കൂടുതല്‍ സാങ്കേതിക മികവിലാകും ശസ്ത്രക്രിയകള്‍.
ശസ്ത്രക്രിയാ വിദഗ്ധനെ സഹായിക്കാന്‍ സാധിക്കുന്ന ഏറ്റവും അത്യാധുനികമായ റോബോട്ട് ആണിത്. ഒരോരുത്തരുടെയും മുട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഡാറ്റയും ശേഖരിച്ച് ഏറ്റവും അനുയോജ്യമായ ഇംപ്ലാന്റ് തിരഞ്ഞെടുക്കാന്‍ റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നതാണ് വെല്ലീസ് റോബോട്ടിന്റെ പ്രത്യേകത. കുറഞ്ഞ വേദനയും വേഗത്തിലുള്ളസുഖപ്രാപ്തിയും റോബോട്ടിക് ശസ്ത്രക്രിയകളുടെ പ്രത്യേകതകളാണ്.
പുതിയ റോബോട്ടിന്റെ വെഞ്ചരിപ്പ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്റ് സിഇഒ ഫാ.മാത്യു തെക്കേല്‍, ഫിനാന്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് അസോ.ഡയറക്ടര്‍ ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ആശുപത്രി ഓപ്പറേഷന്‍സ്, പ്രൊജക്ടസ് ലീഗല്‍ ആന്റ് ലെയ്സണ്‍ അസോ.ഡയറക്ടര്‍ ഫാ.ജോസ് കീരഞ്ചിറ, എച്ച്ആര്‍ നഴ്സിംഗ് ആന്റ് അക്കാദമിക്സ് അസോ.ഡയറക്ടര്‍ ഫാ.ഡോ.ജോസഫ് കരികുളം, ആയുഷ് വിഭാഗം അസോ.ഡയറക്ടര്‍ ഫാ.മാത്യു ചേന്നാട്ട്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ്, ഐ.ടി അസോ.ഡയറക്ടര്‍ ഫാ.മാത്യു തുരുത്തിപ്പള്ളില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന് ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി.എന്‍.നിതീഷ് എന്നിവര്‍ പ്രസംഗിച്ചു.
പാലാ രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍.ഡോ. ജോസഫ് തടത്തില്‍, വികാരി ജനറല്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍, ഫാ.ജോസഫ് കഴിഞ്ഞാലില്‍,ഫാ.ജോസഫ് കുറ്റിയാങ്കല്‍, ഫാ.ജോസഫ് മുത്തനാട്ട്, ചാപ്ലയിന്മാരായ ഫാ.അഗസ്റ്റിന് കൊഴുപ്പന്‍കുറ്റി, ഫാ.തോമസ് വെട്ടുകാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
പാലാ: അന്നനാളത്തില്‍ ഗുരുതര കാന്‍സര്‍ ബാധിച്ച 75കാരൻ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ 75കാരനാണ് നെഞ്ചിലെ കീഹോള്‍ ശസ്ത്രക്രിയയായ തൊറോക്കോസ്കോപ്പിക് ഈസോഫാജക്ടമി വഴി ജീവിതത്തിലേക്കു തിരിച്ചെത്തിയത്.
സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ.കെ.പി. മഞ്ജുരാജിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ആഹാരം കഴിക്കാന്‍ പതിവായി ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നാണ് രോഗി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സ തേടിയിരുന്നത്. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്കോപ്പി പരിശോധനയിലാണ് അന്നനാളത്തില്കാന്സര് ബാധിച്ചതായി കണ്ടെത്തിയത്.
സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മാത്രമേ രോഗം ഭേദമാക്കാന്‍ സാധിക്കൂ എന്നതിനാല്‍ അന്നനാളത്തിലെ കാന്‍സര്‍ ചുരുക്കാനുള്ള കീമോതെറാപ്പി ചികിത്സ ആദ്യം തുടങ്ങി. ഇത്തരത്തില്‍ നാല് കീമോതെറാപ്പികളിലൂടെ അന്നനാളത്തിലെ കാന്‍സര്‍ ചുരുക്കാന്‍ സാധിച്ചു.
സാധാരണ അന്നനാളത്തിലെ കാന്‍സര്‍ ശസ്ത്രക്രിയകള്‍ നെഞ്ച് ഭാഗം തുറന്നു വലിയ മുറിവോടെയാണ് ചെയ്യാറുള്ളത്. രോഗിയുടെ പ്രായവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് കീഹോള്‍ ശസ്ത്രക്രിയയായ തൊറോക്കോസ്കോപ്പിക് ഈസോഫാജക്ടമി ശസ്ത്രകിയ തീരുമാനിക്കുകയായിരുന്നു.
നെഞ്ച് തുറന്ന് വലിയ മുറിവ് വേണ്ട എന്നതും ശസ്ത്രക്രിയയ്ക്ക് സമയം വേണ്ട എന്നതും ഈ ശസ്ത്രക്രിയയുടെ നേട്ടമാണ്. കൂടാതെ അതിജീവനം വേഗത്തിലാക്കാനും കാന്‍സര്‍ പൂര്‍ണമായും എടുത്തുമാറ്റാനും കീഹോള്‍ സര്‍ജറിയിലൂടെ സാധിക്കും.
സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ.എ.ജി. ഹരിശങ്കര്‍, ഡോ. കിരണ്‍നാഥ് എ.എന്‍, അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ.മഞ്ജിത്ത് ജോര്‍ജ്, കണ്‍സള്‍ട്ടന്റ് ഡോ. ജെയിംസ് സിറിയക് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
District News
പാലാ: ബുള്ളറ്റ് മറിഞ്ഞുണ്ടായ അപകടത്തില്‍ വയറിനുള്പ്പെടെ അതീവ ഗുരുതര പരിക്കേറ്റ വിദേശ വനിത മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഫ്രാന്‍സ് സ്വദേശിനിയായ 56 കാരിയാണ് വിനോദസഞ്ചാരത്തിനായി തേക്കടിയില്‍ എത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു അപകടം.
കുമളിയില്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷം ഉടന്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വാരിയെല്ല് ഒടിഞ്ഞതായും വയറിലെ പ്ലീഹയും പാന്‍ക്രിയാസിന്റെ ഒരു ഭാഗവും തകര്‍ന്നതായും കണ്ടെത്തി. വയറിനുള്ളില്‍ രക്തസ്രാവം ഉണ്ടാകുകയും രക്തസമ്മര്‍ദം താഴ്ന്ന് അപകട നിലയിലുമായിരുന്നു. കൂടാതെ കാലിലും നടുവിനും ഗുരുതര പരിക്കേറ്റിരുന്നു.
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ആന്റണിയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ പ്ലീഹയുടെ രക്തക്കുഴലുകള്‍ ബ്ലോക്ക് ചെയ്ത് രക്തസ്രാവം നിയന്ത്രിച്ചു. തുടര്‍ന്നു സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ.കെ.പി. മഞ്ജുരാജിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി വിദേശ വനിതയെ ജീവിതത്തിലേക്ക് തിരിച്ച് എത്തിക്കുകയായിരുന്നു.
ഗാസ്ട്രോ എന്ററോളജി കണ്‍സള്‍ട്ടന്റുമാരായ ഡോ. എ.ജി. ഹരിശങ്കര്‍, ഡോ. എ.വി. കിരണ്‍നാഥ്, അനസ്തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനു ജനാര്ദനന് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് പി.ബി. രാജീവ്, ന്യൂറോസര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ആര്. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ കാലിലും നടുവിനും ഉണ്ടായ പരിക്കുകള്‍ ഭേദപ്പെടുത്തി. സുഖം പ്രാപിച്ച വിദേശ വനിത ഇന്ന് ഫ്രാന്‍സിലേക്ക് യാത്ര തിരിക്കും.
ചികിത്സാ ടീം അംഗങ്ങള്‍ക്കും ആശുപത്രി മാനേജ്മെന്റിനും നന്ദി അറിയിച്ചാണ് ഫ്രാന്‍സിലേക്കുള്ള മടക്കം.
Kerala
പാലാ: അറുപതിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ജെറിയാട്രിക് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്രായമായവരുടെ രോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും നൂതന ചികിത്സാ സൗകര്യങ്ങള്‍ ജെറിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലഭ്യമാണ്.
ഡയബറ്റിസ്, ഹൈപ്പര്ടെന്ഷന്, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങള്‍ ഒരുമിച്ചുള്ളവര്‍, പല രോഗങ്ങള്‍ക്കായി അഞ്ചിലധികം മരുന്നു കഴിക്കുന്നവര്‍, വീണു പരിക്കേറ്റ് ചികിത്സ തേടിയവര്‍, വീഴുമോ എന്ന് ഭയമുള്ളവര്‍, മറവി രോഗം, തലചുറ്റല്‍, നടക്കുമ്പോള്‍ തളര്‍ച്ച, ശരീരവേദനകള്‍, നീണ്ടുനില്‍ക്കുന്ന വേദന, ഭാരക്കുറവ് മാനസിക വിഷാദം തുടങ്ങിയവ നേരിടുന്നവര്‍, വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം ജെറിയാട്രാക് വിഭാഗത്തിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
മുതിര്‍ന്നവരുടെ ആരോഗ്യപരിചരണ രംഗത്ത് പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോ. ആര്. ലിഡിയയുടെ നേതൃത്വത്തിലാണ് ജെറിയാട്രിക് വിഭാഗത്തിന്റെ സേവനങ്ങള്‍ ലഭ്യമാകുക.
പ്രായമായവരുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യക്ഷമത പരമാവധി നിലനിര്‍ത്താനും ജെറിയാട്രിക് വിഭാഗം ലക്ഷ്യമിടുന്നു. ഒ.പി.ബുക്കിംഗിന് 04822- 359900, 354900, 269500.
Kerala
പാലാ: ലോക വനിതാദിനത്തോടനുബന്ധിച്ച് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വനിതകള്‍ക്കായി പിങ്ക് പ്രിവിലേജ് കാര്‍ഡ് ലോഞ്ച് ചെയ്തു. പിങ്ക് കാര്‍ഡ് എടുക്കുന്നവര്‍ക്ക് സൗജന്യ രജിസ്ട്രേഷന് കൂടാതെ ഡോക്ടര്‍ കണ്സള്ട്ടേഷന്, ഒ.പി. ലബോറട്ടറി, റേഡിയോളജി സേവനങ്ങള്‍, ഹെല്‍ത്ത് ചെക്കപ്പ്, ഐപി സേവനങ്ങള്‍ എന്നിവയില്‍ പ്രത്യേക ഇളവുകള്‍ ലഭിക്കും.
ചര്‍മസംരക്ഷണത്തിനായുള്ള ചികിത്സകള്‍ക്കായി ഡെര്‍മറ്റോളജി വിഭാഗത്തില്‍ ഹൈഡ്രാഫേഷ്യലിന് 20 ശതമാനവും, ആയുര്‍വേദ വിഭാഗത്തില്‍ ആയുര്‍വേദ വെല്‍നെസ് പാക്കേജിന് 20 ശതമാനവും ആയുര്‍വേദ കോസ്മറ്റോളജി ചികിത്സയ്ക്ക് 25 ശതമാനവും ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പ്രത്യേക ആയുര്‍വേദ പുനര്‍നവ പാക്കേജിന് 25 ശതമാനവും ഇളവ് പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.
കൂടാതെ പിങ്ക് കാര്‍ഡ് ഉടമയ്ക്ക് സൗജന്യ എഐ ബ്രസ്റ്റ് സ്ക്രീനിംഗും സൗജന്യ യോഗസെഷനും ലഭ്യമാകും. ഒരു വര്‍ഷം വരെ കാര്‍ഡ് പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകും.
31 വരെ വനിതള്‍ക്കായി മൂന്ന് പ്രത്യേക ആരോഗ്യ പരിശോധന പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. ഡയബറ്റിക് പാക്കേജ്, ബേസിക് ഹെല്‍ത്ത് പാക്കേജ്, പ്രത്യേക കാര്‍ഡിയാക് പാക്കജ് എന്നിവയാണ് ഇളവുകളോടെ പ്രത്യേക നിരക്കില്‍ ക്രമീകരിച്ചിരിക്കുന്നത്.
കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ഓദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും രജിസ്ട്രേഷന് നടത്താം. ഫോണ്‍: 8606966529, 7907742620.
Kerala
പാലാ: മരണത്തെ മുഖാമുഖം കണ്ട പോരാട്ടത്തിനൊടുവില്‍ സങ്കീര്‍ണമായ മസ്തിഷ്ക ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പാലാ സ്വദേശിയായ അമ്പതുകാരന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുനര്ജന്മം.
ന്യൂറോ സര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗത്തിന്റെ വിദഗ്ധ ചികിത്സയാണ് ഇദ്ദേഹത്തിന് പുനര്ജന്മം നല്‍കിയത്. രണ്ട് മാസം മുന്‍പു വീട്ടില്‍വച്ചുണ്ടായ വീഴ്ചയെത്തുടര്‍ന്ന് കഠിനമായ തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ തലച്ചോറിലെ രക്തധമനി പൊട്ടി കഠിനമായ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി.
അബോധാവസ്ഥയില്‍ അതീവ ഗുരുതരാവസ്ഥയിലാണ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോ സര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗം മേധാവി ഡോ. എം.കെ. സരീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയകളിലൂടെയാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചത്.
ന്യൂറോ സര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആര്. രാജീവ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. ജോസുകുട്ടി മാത്യു, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അഞ്ജു മേരി ദേവസ്യ, അസോ. കണ്‍സള്‍ട്ടന്റ് ഡോ.ജാസണ്‍ സഖറിയ, അനേസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. ശിവാനി ബക്ഷി, ഡോ. ബേസില്‍ പോള്‍ മനയില്‍ എന്നിവരും ചികിത്സയുടെ ഭാഗമായി.
തലച്ചോറിലെ പ്രധാന രക്തധമനിയിലുണ്ടായ വീക്കമാണ് രക്തസ്രാവത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയും തുടര്‍ചികിത്സകളും നടത്തിയത്. തലച്ചോറിലെ അമിതമായ ദ്രാവക സമ്മര്‍ദം കുറയ്ക്കുന്നതിനായി വി.പി.ഷണ്ട് ശസ്ത്രക്രിയയാണ് ആദ്യം നടത്തിയത്. ഏതാനും ദിവസത്തിനു ശേഷം ക്രേനിയോട്ടമി ശസ്ത്രക്രിയയിലൂടെ രക്തധമനിയിലെ വീക്കം അന്യൂറിസം ക്ലിപ്പിങ്ങിലൂടെ സുരക്ഷിതമാക്കി.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സാ കാലയളവ് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഐസിയുവില്‍ കഴിയവേ കഠിനമായ ന്യൂമോണിയ, ഹൃദയമിടിപ്പ് കുറയുന്ന അവസ്ഥ എന്നിവയും അദ്ദേഹത്തെ ബാധിച്ചു. ഒരു ഘട്ടത്തില്‍ ശ്വസനതടസം നേരിട്ടപ്പോള്‍ ശ്വാസനാളത്തില്‍ ദ്വാരമിട്ട് (ട്രക്കിയോസ്റ്റമി) വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയത്.
ഒരു മാസത്തിനു ശേഷം ആശുപത്രി വിടുമ്പോള്‍ പൂര്‍ണ ബോധാവസ്ഥ വീണ്ടെടുക്കാനും കൈകാലുകള്‍ ചലിപ്പിക്കാനും സംസാരിക്കാനും അദ്ദേഹം പ്രാപ്തനായി.
നട്ടെല്ലിനെയും തലച്ചോറിനെയും ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ക്കും അപകടത്തില്‍ പെടുന്നവര്‍ക്കും അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്ന വിദഗ്ധ സംഘമാണ് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ സര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗമെന്ന് ആശുപത്രി മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
Kerala
പാലാ: ഗുരുതരമായ അയോര്‍ട്ടിക് സ്റ്റെനോസിസ് ഹൃദ് രോഗം ബാധിച്ച 77 വയസുകാരിക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന് (ടാവി) വിജയകരമായി നടത്തി. അമയന്നൂര്‍ സ്വദേശിനിക്കാണ് ഏറെ സങ്കീര്‍ണമായ ചികിത്സ നടത്തിയത്.
ആശുപത്രിയിലെ കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു ചികിത്സ. ഗുരുതര ശ്വാസംമുട്ടല്‍, ക്ഷീണം എന്നിവയെ തുടര്‍ന്നാണ് 77കാരി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അയോര്‍ട്ടിക് വാല്‍വിന്റെ ഗുരുതരമായ ചുരുങ്ങല്‍ കണ്ടെത്തിയത്.
സാധാരണ നിലയിലുള്ള ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് രോഗിയുടെ ആരോഗ്യനില അനുകൂലമല്ലെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഹൃദ്രോഗവിദഗ്ധരുടെ സംഘം ടാവി ചികിത്സയ്ക്ക് തീരുമാനം എടുക്കുകയായിരുന്നു.
കാലിലെ രക്തധമനിയില്‍ വളരെ ചെറിയൊരു മുറിവ് വഴിയായിരുന്നു ടാവി ചികിത്സ നടത്തിയത്. പുതിയ വാല്‍വ് വിജയകരമായി സ്ഥാപിച്ചതോടെ അത് ഉടന്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗി വളരെ വേഗത്തില്‍ സുഖം പ്രാപിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഐസിയുവില്‍ നിന്ന് മാറ്റുകയും ചെയ്തു.
കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ രാംദാസ് നായിക്, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ജെയിംസ് തോമസ്, ഡോ. ബിബി ചാക്കോ ഒളരി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നിതീഷ് പി.എന്‍., കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കൃഷ്ണന് സി എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അഡ്വാന്‍സ്ഡ് ഇന്റർവെന്‍ഷണല്‍ പെയിന്‍ ആന്‍ഡ് സ്പൈന്‍ കെയര്‍ സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു.
അത്യാധുനിക സ്ട്രൈക്കര്‍ മള്‍ട്ടിജെന്‍ ടു റേഡിയോ ഫ്രീക്വന്‍സി ജനറേറ്റര്‍ സംവിധാനമാണ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ചു. നാഡി, സന്ധി സംബന്ധമായ വേദനകള്‍ക്ക് ഉള്‍പ്പെടെ ദീര്‍ഘകാലമായി തുടരുന്ന വേദനകള്‍ക്കുള്ള ചികിത്സ സെന്ററിലൂടെ ലഭ്യമാകും.
വിട്ടുമാറാത്ത വേദനയ്ക്ക് കാരണമായ നാഡികളില്‍ താപമോ പള്‍സ് എനര്‍ജിയോ നല്കി ഏറ്റവും വേഗത്തില്‍ വേദനയ്ക്ക് പരിഹാരം കാണാവുന്ന ചികിത്സയാണ് ലഭ്യമാകുക. നട്ടെല്ല്, നാഡി തകരാറുകള്‍ മൂലമുള്ള വേദന, സന്ധി, പേശി വേദന, തലവേദന, കാന്‍സര്‍ സംബന്ധമായ വേദനകള്‍, മറ്റ് വിവിധ രോഗങ്ങള്‍ മൂലമുള്ള വേദനകള്‍ക്കും പെയിന്‍ സെന്ററിലൂടെ പരിഹാരം കാണാന്‍ സാധിക്കും.
ടാര്‍ജറ്റഡ് സ്പൈന്‍ ഇന്‍ര്‍വെന്‍ഷന്‍സ്, ജോയിന്റ് പ്രിസര്‍വേഷന്‍ തെറാപ്പികള്‍, അഡ്വാന്‍സ്ഡ് പെയിന്‍ മോഡുലേഷന്,മൈഗ്രേയ്നുള്ള ബോട്ടാക്സ്, ഇന്‍ട്രാതെക്കല്‍ ഡഗ്ഡെലിവറി സിസ്റ്റംസ്, ഡ്രൈ നീഡിംഗ് ആന്‍ഡ് ട്രിഗര്‍ പോയിന്റ് തെറാപ്പി തുടങ്ങിയവയും സെന്ററിലൂടെ ലഭ്യമാകുന്ന ചികിത്സകളാണ്.
ചടങ്ങില്‍ ഹോസ്പിറ്റല്‍ സിഇഒ റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍,ഡയറക്ടര്‍മാരായ ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ഇമ്മാനുവല്‍ പറേക്കാട്ട്, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ. പോളിന് ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നിതീഷ് പി.എന്‍, ഡോ. അല്‍ക്ക എലിസബത്ത് ജേക്കബ്, വിവിധ വിഭാഗങ്ങളിലെ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
District News
പാലാ: പാലായിലെ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആൻഡ് റിസര്‍ച്ച് സെന്ററില്‍ സ്ഥാപിച്ച അത്യാധുനിക സിമന്‍സ് സിംബിയ ഇവോ എക്സല്‍ ഗാമ കാമറ സ്പെക്റ്റിന്റെ സേവനങ്ങള്‍ ആരംഭിച്ചു. ഓങ്കോ സയന്‍സസ് വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ ഗാമ കാമറ സ്പെക്റ്റിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ചു.
സ്പെക്റ്റ് നല്കുന്ന ത്രീഡി ഇമേജുകള്‍ വഴി അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി രോഗനിര്‍ണയത്തിന്റെ കൃത്യത മെച്ചപ്പെടുത്തുന്നതാണ് ഗാമ കാമറ സ്പെക്റ്റിന്റെ പ്രത്യേകത.
ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം അതിവിശദമായി നിരീക്ഷിക്കാന്‍ സാധിക്കുന്നതിനാല്‍ രോഗനിര്‍ണയത്തില്‍ കൂടുതല്‍ കൃത്യത കൈവരിക്കാനും ചികിത്സയില്‍ ആവശ്യമായ മാറ്റങ്ങള്‍ തത്സമയം വരുത്തുന്നതിനും ഡോക്ടര്‍മാര്‍ക്കു സാധിക്കും.
മറ്റു സ്കാനിംഗുകളിലൂടെ കണ്ടെത്താന്‍ കഴിയാതെ പോകുന്ന രോഗാവസ്ഥകളെയും പ്രാരംഭഘട്ടങ്ങളില്‍ ഉണ്ടാകുന്ന അവയവങ്ങളുടെ പ്രവര്‍ത്തന വ്യതിയാനങ്ങളെയും കൃത്യമായി തിരിച്ചറിയുന്നതില്‍ സ്പെക്റ്റ് ഏറ്റവും മികച്ച നിര്ണയമാര്ഗങ്ങളിലൊന്നാണ്.
തൈറോയ്ഡ് കാന്‍സര്‍, പ്രോസ്റ്ററേറ്റ് കാന്‍സര്‍, പോളിസൈത്തീമിയ, ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമറുകള്‍ തുടങ്ങി നിരവധി കാന്‍സറുകള്‍ക്കാണ് ന്യൂക്ലിയര്‍ മെഡിസന് ഉപയോഗിച്ച് ചികിത്സ നടത്തുന്നത്. മയോകാര്‍ഡിയല്‍ പെര്‍ഫ്യൂഷന്‍ ആന്‍ഡ് ഫംഗ്ഷന് സ്റ്റഡി, റീനോഗ്രാം, റീനല്‍ കോര്‍ട്ടിക്കല്‍ ഇമേജിംഗ്, ട്രാന്‍സ്പ്ലാന്റ് കിഡ്നി സ്റ്റഡി, തൈറോയ്ഡ് സ്കാന്‍, പാരത്തൈറോയ്ഡ് സ്കാന്‍, ബോണ്‍ സ്കാന്‍, ഹെപറ്റോബിലിയറി ആന്‍ഡ് ഗാസ്ട്രോയിന്റ്സ്റ്റൈനല് സ്കാന്‍, ഡിമെന്ഷ അസസ്മെന്റ് സ്റ്റഡികള്‍ തുടങ്ങിയവയാണ് സ്പെക്റ്റ് സ്കാനറിലൂടെ ചെയ്യാന്‍ കഴിയുന്ന പ്രധാന പരിശോധനകള്‍.
ചടങ്ങില്‍ ഹോസ്പിറ്റല്‍ സിഇഒ റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ. പോളിന് ബാബു, ഓങ്കോ സയന്‍സസ് വിഭാഗം മേധാവി ഡോ. റോണി ബെന്‍സണ്‍, ന്യൂക്ലിയര്‍ മെഡിസിന് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ബ്രിഗേഡിയര്‍ ഡോ. എം. ജെ. ജേക്കബ്, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോഫിന്‍ കെ. ജോണി, റേഡിയേഷന് ഓങ്കോളജി വിഭാഗം കോ-ഓര്‍ഡിനേറ്ററും കണ്‍സള്‍ട്ടന്റുമായ ഡോ. സോണ്‍സ് പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Kerala
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ സ്ലീവാ കെയര്‍ പ്ലസ് പദ്ധതി ആരംഭിച്ചു.
അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാനും ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും ലക്ഷ്യമിടുന്ന പദ്ധതിയുടെ സേവനം 24 വരെ ലഭ്യമാണ്.
പദ്ധതിയുടെ ഭാഗമാകുന്ന രോഗികള്‍ക്ക് ഹോസ്പിറ്റല്‍ രജിസ്ട്രേഷന് പൂര്‍ണമായും സൗജന്യമാണ്. ഡോക്ടര്‍ കണ്സള്ട്ടേഷനിന് അന്‍പത് ശതമാനവും ഒപി റേഡിയോളജി സേവനങ്ങള്‍ക്ക് 20 ശതമാനവും ഒപി ലാബ് സേവനങ്ങള്‍ക്ക് 15 ശതമാനവും ഇളവ് ലഭ്യമാണ്.
കൂടാതെ, സര്‍ജിക്കല്‍ പ്രീ-ഓപ്പറേറ്റീവ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്ക് 15ശതമാനവും സര്‍ജിക്കല്‍ ഡിസ്ചാര്‍ജ് ബില്ലില്‍ 30 ശതമാനത്തിന്റെ കിഴിവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ സര്‍ജറി വിഭാഗങ്ങളിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം പദ്ധതിയില്‍ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9188925 716, 8281 699 260 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Kerala
പാലാ: സന്ധി മാറ്റിവയ്ക്കല്‍ ചികിത്സാരംഗത്ത് മറ്റൊരു ചുവടുകൂടിവച്ച് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. 72 വയസുള്ള രോഗിയുടെ തുടയെല്ല് പൂര്‍ണമായും, അതോടൊപ്പം ഇടുപ്പും കാല്‍മുട്ടും ഉള്‍പ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവച്ചു.
അത്യപൂര്‍വമായ ഈ ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സമീപ ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജാവുകയും ചെയ്തു.
അര്‍ബുദചികിത്സയുടെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുപ്പും തുടയെല്ലിന്റെ പകുതിയും മാറ്റിവയ്ക്കേണ്ടി വന്ന രോഗിക്ക് പിന്നീട് ജോലിയുടെ ഭാഗമായി ദീര്‍ഘനേരം നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് വീണ്ടും വേദന അനുഭവപ്പെട്ടു.
പല ചികിത്സകളും നടത്തിയിട്ടും വേദന കുറയാതെ വന്നപ്പോള്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ പരിശോധനയില്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കൃത്രിമ സന്ധിക്ക് ഇളക്കം സംഭവിച്ചതായും തുടയിലെ എല്ല് ദ്രവിച്ചതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് സങ്കീര്‍ണമായ തുടയെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് പി.ബി നിര്‍ദേശിക്കുകയായിരുന്നു.
തുടയില്‍ ഉണ്ടാകുന്ന അര്‍ബുദം പേശികളിലേക്കും ഞരമ്പുകളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍, അവ നീക്കം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധയും പരിചയസമ്പത്തും അനിവാര്യമാണ്. അല്ലാത്തപക്ഷം, അര്‍ബുദം അതേ ഭാഗത്ത് വീണ്ടും വളരാനുള്ള സാഹചര്യം ഉണ്ടാകാം. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ആയാസരഹിതമായി നടക്കാന്‍ പേശികളും ഞരമ്പുകളും ശരിയായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.
ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.ബി. രാജീവിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനു ഗംഗാധരന്, ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. സിബിന് സൈഫുദ്ദീന് എന്നിവര്‍ പങ്കാളികളായി.
Kerala
പാലാ: ഗുരുതര ഹൃദ്രോഗം കണ്ടെത്തിയ 82കാരി സ്വിറ്റ്സര്‍ലൻഡ് സ്വദേശിനി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ ചികിത്സയിലൂടെ സുഖം പ്രാപിച്ചു മടങ്ങി.ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തില്‍ എത്തിയ 82 കാരിക്കാണ് ഗുരുതര ഹൃദ്രോഗം കണ്ടെത്തിയത്.
ശ്വാസംമുട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് നടക്കാന്‍ സാധിക്കാതെ ഗുരുതരാവസ്ഥയിലാകുകയും മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സക്കായി എത്തിക്കുകയുമായിരുന്നു. ഹൃദയത്തിന്റെ പമ്പിംഗ് 20 ശതമാനത്തില്‍ എത്തിയ നിലയിലുമായിരുന്നു രോഗി.
കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി ( ടാക്കി കാര്‍ഡിയോ മയോപ്പതി ) എന്ന രോഗമാണ് ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്തി.
തുടര്‍ന്ന് ഒരാഴ്ചത്തെ ചികിത്സയിലൂടെ രോഗിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചു. ഹൃദയമിടിപ്പ് സാധാരണ നിലയിലാകുകയും പമ്പിംഗ് വര്‍ധിക്കുകയും ചെയ്തതോടെ രോഗി ആശുപത്രി വിട്ട് സ്വിറ്റ്സര്‍ലൻഡിലേക്കു തിരിച്ചു പോകുകയും ചെയ്തു.